Showing posts with label National. Show all posts
Showing posts with label National. Show all posts

Wednesday, 3 July 2013

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം മലപ്പുറത്ത്


മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിച്ചുവന്നിരുന്ന വന്‍ പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. ഇടനിലക്കാരനെ തന്ത്രപൂര്‍വ്വം പിടികൂടിയതോടെയാണ് വന്‍ റാക്കറ്റ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസിനു മനസിലായത്.

രണ്ടര ലക്ഷം രൂപയ്ക്ക് 25 മാസത്തേക്ക് പെണ്‍കുട്ടിയെയും അവളുടെ അമ്മയെയും നല്‍കിയാണ് പെണ്‍വാണിഭ സംഘം കച്ചവടം നടത്തിയിരുന്നത്. ടിവി ചാനലായ റിപ്പോര്‍ട്ടറാണ് അന്വേഷണത്തിലൂടെ സംഭവം വെളിച്ചത്തുകൊണ്ടുവന്നത്. ഇടപാടുകാരെന്ന വ്യാജേനെ പെണ്‍വാണിഭ സംഘത്തെ സമീപിച്ച ശേഷമാണ് തെളിവുകള്‍ പോലീസിന് കൈമാറിയത്. 

ലോക്കാന്റോ എന്ന വെബ്‌സൈറ്റിലെ പരസ്യത്തിലൂടെയാണ് അന്വേഷണം ആരംഭിച്ചത്. അച്ഛന്റെ ചികിത്സക്ക് സഹായിച്ചാല്‍ എല്ലാ അര്‍ത്ഥത്തിലും ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും എന്നായിരുന്നു ഒരു പെണ്‍കുട്ടിയുടെ ചിത്രമുള്ള പരസ്യത്തിലെ വാചകം. ഈ വെബ് സൈറ്റിലെ പരസ്യത്തിന്റെ മറുപടിയായി സഹായം നല്‍കാമെന്ന് അറിയിച്ചതോടെ ഇടനിലക്കാരന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചു.

25 മാസത്തേക്ക് ലഭിക്കുന്ന പെണ്‍കുട്ടിയെ ഈ കാലയളവിനുള്ളില്‍ ആര്‍ക്കു വേണമെങ്കിലും മറിച്ചു വില്‍ക്കാം എന്നും കരാറിലുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കോഴിക്കോട് ടൗണില്‍ എത്താന്‍ ഇടനിലക്കാരനായ വിനോദിനോട് ആവശ്യപ്പെട്ടു.

പണം വാങ്ങാനായി എത്തിയ വിനോദിനെ പോലീസ് സംഘം കയ്യോടെ പിടികൂടികയായിരുന്നു. പെണ്‍കുട്ടിയെ മലപ്പുറത്തേക്കു വിളിച്ചുവരുത്തിയും പിടികൂടി. 



CBI ഡയറക്ടറെ ഇനി രാഷ്ട്രപതി നിയമിക്കും


സി.ബി.ഐ. ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട കൊളീജിയം നടപ്പിലാക്കാന്‍ ധാരണയായി. രാഷ്ട്രപതിയുടെ അനുമതിയോടെ മാത്രമേ ഡയറക്ടറെ മാറ്റാന്‍ കഴിയൂ എന്ന നിര്‍ദേശമടങ്ങിയ സത്യവാങ്ങ്മൂലവും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

സി.ബി.ഐ.യ്ക്ക് സ്വയംഭരണാവകാശം നല്‍കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡയറക്ടറുടെ പേര് രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്യാന്‍ അധികാരം ലഭിക്കും. എന്തെങ്കിലും പരാതി ഉയരുകയാണെങ്കില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അംഗീകാരത്തോടെ ഡയറക്ടറെ നീക്കം ചെയ്യാവുന്നതാണ്. സി.ബി.ഐ.യ്ക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുമെന്നും സുപ്രീംകോടതി ജഡ്ജിമാരുടെ ഒരു സമിതിക്കായിരിക്കും പ്രവര്‍ത്തനത്തിന്റെ മേല്‍നേട്ടമെന്നും കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച നാല്‍പ്പത്തിയൊന്ന് പേജുള്ള സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

സി.ബി.ഐയുടെ പ്രവര്‍ത്തനത്തില്‍ പുറമേ നിന്നുള്ളവര്‍ ഇടപെടുന്നതു തടയാന്‍ നിയമഭേദഗതി കൊണ്ടുവരുന്നതിനെക്കുറിച്ചു പഠിക്കാന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതിയെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങാണു നിയോഗിച്ചത്. കല്‍ക്കരിപ്പാടം അഴിമതിക്കേസിന്റെ സി.ബി.ഐ. അന്വേഷണത്തില്‍ കേന്ദ്ര നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫിസ്, കല്‍ക്കരി മന്ത്രാലയം, അറ്റോര്‍ണി ജനറല്‍ തുടങ്ങിയവരും ഉള്‍പെട്ടതിനെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.

ഈ കേസ് വാദം കേള്‍ക്കുന്ന ജൂലൈ പത്തിനു മുന്‍പ് ആവശ്യമായ നിയമഭേദഗതി കൊണ്ടുവരാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രിസഭാ ഉപസമിതിക്കു രൂപംനല്‍കിയത്. സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ കല്‍ക്കരിപ്പാടം ഇടപാടു കേസിലെ കുറ്റപത്രം കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് കേന്ദ്ര നിയമമന്ത്രി അശ്വിനികുമാറിനെ കാണിച്ചതിന് സി.ബി.ഐയെ രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. സി.ബി.ഐ.യെ കേന്ദ്ര സര്‍ക്കാര്‍ കൂട്ടിലടച്ച തത്തയാക്കിയെന്നായിരുന്നു കോടതിയുടെ വിമര്‍ശം. സത്യവാങ്ങ്മൂലത്തിനുമേല്‍ ജൂലായ് പത്തിന് സുപ്രീംകോടതി വിസ്താരം നടത്തും.


വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, നിയമകാര്യ, വിവര സാങ്കേതിക മന്ത്രി കപില്‍ സിബല്‍, വാര്‍ത്താവിതരണ മന്ത്രി മനീഷ് തിവാരി, സി.ബി.ഐയുടെ ചുമതലയുള്ള കേന്ദ്ര പഴ്‌സനല്‍ മന്ത്രി വി. നാരായണസ്വാമി എന്നിവരാണു സമിതി അംഗങ്ങള്‍.

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...