ഇക്കണോമിക് ടൈംസില്‍ വന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത പുതിയ പോസ്റ്റ് വന്‍ പ്രതിഷേധത്തിന് വഴിവെച്ചു. കേരളം അടുത്ത ജമ്മു കശ്മീരായി മാറുകയാണെന്നാണ് സുബ്രഹ്മണ്യം സ്വാമി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
ജൂലൈ മൂന്നിന് ഇക്കണോമിക് ടൈംസില്‍ ഡല്‍ഹി ബ്യൂറോയിലെ ഉല്ലേഖ് എന്‍.പി എഴുതിയ റിപോര്‍ട്ടില്‍ കേരളത്തിലേയ്ക്ക് ഒഴുകിയെത്തുന്ന ഗള്‍ഫ് പണം സംസ്ഥാനത്ത് മുസ്ലീം തീവ്രവാദത്തെ വളര്‍ത്തുകയാണെന്ന് ആരോപിക്കുന്നു. കഴിഞ്ഞ 40 വർഷമായി ഗള്‍ഫിലെത്തിയ പ്രവാസികളിലൂടെ കേരളത്തിലെത്തുന്ന പണം മുസ്ലീം തീവ്രവാദം വളര്‍ത്താനുള്ള പ്രേരണയായി മാറുകയാണ്. കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ്. സക്കാരിര്‍ പ്രധാന മുസ്ലീം പാര്‍ട്ടിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പലപ്പോഴും രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുകയും പുരോഗമന ഇസ്ലാം വാദത്തില്‍ ശ്രദ്ധയൂന്നുകയുമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇക്കാരണം കൊണ്ടാണ് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മുസ്ലീം ലീഗ് കോണ്‍ണ്‍ഗ്രസിന് ഒരു ബാധ്യതയായി മാറിയെന്ന് പരസ്യപ്രസ്താവന നടത്തിയതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമായ ഈ റിപോര്‍ട്ടിന്റെ ചുവടുപിടിച്ച് രാഷ്ട്രീയ പാര്ട്ടി നേതാവുകൂടിയായ സുബ്രഹ്മണ്യം സ്വാമി നടത്തുന്ന പ്രചരണങ്ങള്‍ വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. സംഘപരിവാരിന്റെ ശബ്ദമാണ് സ്വാമിയിലൂടെ മുഴങ്ങുന്നതെന്നും ഇവര്‍ പറയുന്നു. സുബ്രഹ്മണ്യ സ്വാമി കേരളത്തില്‍ മുസ്ലീം തീവ്രവാദം ശക്തിപ്രാപിക്കുകയാണെന്ന് സ്ഥാപിക്കുന്നത് ഇങ്ങനെയാണ്:
1. കേരളത്തിലെ മുസ്ലീം ജനസംഖ്യ മറ്റ് ന്യൂനപക്ഷങ്ങളേക്കാള്‍ കൂടുതലാണ്. അതിനാല്‍ തന്നെ അവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. അടിച്ചമര്‍ത്തലിന്റേയും ചൂഷണത്തിന്റേയും ഫലമാണ് തീവ്രവാദം എന്ന വാദത്തിലൂടെ അവര്‍ ഇതിനെ സാധൂകരിക്കുകയും ചെയ്യുന്നു.
2. ജനസംഖ്യാ വര്‍ദ്ധനവില്‍ ഉയര്‍ന്ന നിരക്കുള്ള കേരളത്തിലെ മുസ്ലീങ്ങള്‍ വിദ്യാസമ്പന്നരാണ്. എന്നാല്‍ നിരക്ഷരതയുടെ ഫലമായാണ് ജനസംഖ്യാ നിരക്ക് ഉയരുന്നതെന്ന് ഇവര്‍ വാദിക്കുന്നു.
3. അമുസ്ലീങ്ങളായ യുവത്വങ്ങളെ പ്രണയത്തില്‍ കുടുക്കി 'ലൗ ജിഹാദി'ലൂടെ മതം മാറ്റി മുസ്ലീങ്ങള്‍ ചൂഷണം ചെയ്യുന്നു.
4. ഭൂരിപക്ഷം നേടിയെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി മുസ്ലീങ്ങള്‍ സംസ്ഥാനത്ത് ശരി-അത്ത് നിയമങ്ങള്‍ നടപ്പിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.
5. സമാധാനം, സഹിഷ്ണുത, മതനിരപേക്ഷത എന്നിവയെക്കുറിച്ച് പറയുന്ന ഒരു മുസ്ലീമിനെ പോലും സംസ്ഥാനത്ത് കണ്ടെത്താന്‍ കഴിയില്ല.
6. അമുസ്ലീങ്ങളെ പട്ടാപകല്‍ കൊലചെയ്യുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ആരും തയ്യാറാകുന്നില്ല.
7. സംസ്ഥാനത്തിനകത്ത് നടക്കുന്ന ഇസ്ലാമീക കലാപത്തെക്കുറിച്ച് കേരളത്തിന് പുറത്തുള്ളവര്‍ക്ക് ആകെ അറിയാവുന്നത് മാറാട് കൂട്ടക്കൊലയെക്കുറിച്ച് മാത്രമാണ്.
8. പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുള്ള സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. ഇന്ത്യയുടെ ഭരണനേതൃത്വത്തില്‍ മുസ്ലീങ്ങള്‍ വരണമെന്ന് ഇവര്‍ പരസ്യമായി പറയുന്നു.
സുബ്രഹ്മണ്യം സ്വാമിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും 500ലേറെ കമന്റുകളാണ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. മൂവായിരത്തിലേറെ പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
അതിനിടെ ഫേസ് ബുക്കിലെ വിവിധ ഗ്രൂപുകളില്‍ ഇകണോമിക് ടൈംസ് റിപോര്‍ട്ടിനെതിരെയും സുബ്രഹ്മണ്യം സ്വാമിയുടെ പോസ്റ്റിനെ വിമര്‍ശിച്ചും ചര്‍ച്ചകളും നടന്നുവരുന്നുണ്ട്. പാകിസ്താനില്‍ നവാസ് ശരീഫ് അധികാരമേറ്റതിനെ സ്വാഗതം ചെയ്തുകൊണ്ട് കേരളത്തില്‍ മുസ്ലിം ലീഗ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചുവെന്ന മട്ടില്‍ ഫേസ്ബുക്കില്‍ സുബ്രമണ്യം സ്വാമി നേരത്തെ നടത്തിയ പോസ്റ്റും സൈബര്‍ ലോകത്ത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പാകിസ്ഥാനില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡിന്റെ ചിത്രം ലീഗ് നേതാക്കളുടെ ചിത്രം ചേര്‍ത്തു വെച്ച് ഫോട്ടോഷോപ്പിലൂടെ വ്യാജമായി നിര്‍മ്മിച്ച ഇമേജാണ് സ്വാമി തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചതെന്ന് പിന്നീട് മുസ്ലിം ലീഗിലെ ഐ.ടി വിദഗ്ധര്‍ തെളിവുസഹിതം വ്യക്തമാക്കിയിരുന്നു.
SUMMARY: Kerala's Muslims have prospered largely thanks to the Gulf Boom, but over the past four decades the phenomenon has also led to an apparent spurt in extremist tendencies among the minority community, throwing up yet another paradox in a state known for paradoxes. Economic Times reports
ജൂലൈ മൂന്നിന് ഇക്കണോമിക് ടൈംസില്‍ ഡല്‍ഹി ബ്യൂറോയിലെ ഉല്ലേഖ് എന്‍.പി എഴുതിയ റിപോര്‍ട്ടില്‍ കേരളത്തിലേയ്ക്ക് ഒഴുകിയെത്തുന്ന ഗള്‍ഫ് പണം സംസ്ഥാനത്ത് മുസ്ലീം തീവ്രവാദത്തെ വളര്‍ത്തുകയാണെന്ന് ആരോപിക്കുന്നു. കഴിഞ്ഞ 40 വർഷമായി ഗള്‍ഫിലെത്തിയ പ്രവാസികളിലൂടെ കേരളത്തിലെത്തുന്ന പണം മുസ്ലീം തീവ്രവാദം വളര്‍ത്താനുള്ള പ്രേരണയായി മാറുകയാണ്. കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ്. സക്കാരിര്‍ പ്രധാന മുസ്ലീം പാര്‍ട്ടിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പലപ്പോഴും രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുകയും പുരോഗമന ഇസ്ലാം വാദത്തില്‍ ശ്രദ്ധയൂന്നുകയുമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇക്കാരണം കൊണ്ടാണ് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മുസ്ലീം ലീഗ് കോണ്‍ണ്‍ഗ്രസിന് ഒരു ബാധ്യതയായി മാറിയെന്ന് പരസ്യപ്രസ്താവന നടത്തിയതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമായ ഈ റിപോര്‍ട്ടിന്റെ ചുവടുപിടിച്ച് രാഷ്ട്രീയ പാര്ട്ടി നേതാവുകൂടിയായ സുബ്രഹ്മണ്യം സ്വാമി നടത്തുന്ന പ്രചരണങ്ങള്‍ വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. സംഘപരിവാരിന്റെ ശബ്ദമാണ് സ്വാമിയിലൂടെ മുഴങ്ങുന്നതെന്നും ഇവര്‍ പറയുന്നു. സുബ്രഹ്മണ്യ സ്വാമി കേരളത്തില്‍ മുസ്ലീം തീവ്രവാദം ശക്തിപ്രാപിക്കുകയാണെന്ന് സ്ഥാപിക്കുന്നത് ഇങ്ങനെയാണ്:
1. കേരളത്തിലെ മുസ്ലീം ജനസംഖ്യ മറ്റ് ന്യൂനപക്ഷങ്ങളേക്കാള്‍ കൂടുതലാണ്. അതിനാല്‍ തന്നെ അവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. അടിച്ചമര്‍ത്തലിന്റേയും ചൂഷണത്തിന്റേയും ഫലമാണ് തീവ്രവാദം എന്ന വാദത്തിലൂടെ അവര്‍ ഇതിനെ സാധൂകരിക്കുകയും ചെയ്യുന്നു.
2. ജനസംഖ്യാ വര്‍ദ്ധനവില്‍ ഉയര്‍ന്ന നിരക്കുള്ള കേരളത്തിലെ മുസ്ലീങ്ങള്‍ വിദ്യാസമ്പന്നരാണ്. എന്നാല്‍ നിരക്ഷരതയുടെ ഫലമായാണ് ജനസംഖ്യാ നിരക്ക് ഉയരുന്നതെന്ന് ഇവര്‍ വാദിക്കുന്നു.
3. അമുസ്ലീങ്ങളായ യുവത്വങ്ങളെ പ്രണയത്തില്‍ കുടുക്കി 'ലൗ ജിഹാദി'ലൂടെ മതം മാറ്റി മുസ്ലീങ്ങള്‍ ചൂഷണം ചെയ്യുന്നു.
4. ഭൂരിപക്ഷം നേടിയെന്ന യാഥാര്‍ത്ഥ്യം മനസിലാക്കി മുസ്ലീങ്ങള്‍ സംസ്ഥാനത്ത് ശരി-അത്ത് നിയമങ്ങള്‍ നടപ്പിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.
5. സമാധാനം, സഹിഷ്ണുത, മതനിരപേക്ഷത എന്നിവയെക്കുറിച്ച് പറയുന്ന ഒരു മുസ്ലീമിനെ പോലും സംസ്ഥാനത്ത് കണ്ടെത്താന്‍ കഴിയില്ല.
6. അമുസ്ലീങ്ങളെ പട്ടാപകല്‍ കൊലചെയ്യുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ആരും തയ്യാറാകുന്നില്ല.
7. സംസ്ഥാനത്തിനകത്ത് നടക്കുന്ന ഇസ്ലാമീക കലാപത്തെക്കുറിച്ച് കേരളത്തിന് പുറത്തുള്ളവര്‍ക്ക് ആകെ അറിയാവുന്നത് മാറാട് കൂട്ടക്കൊലയെക്കുറിച്ച് മാത്രമാണ്.
8. പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുള്ള സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. ഇന്ത്യയുടെ ഭരണനേതൃത്വത്തില്‍ മുസ്ലീങ്ങള്‍ വരണമെന്ന് ഇവര്‍ പരസ്യമായി പറയുന്നു.
സുബ്രഹ്മണ്യം സ്വാമിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും 500ലേറെ കമന്റുകളാണ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. മൂവായിരത്തിലേറെ പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
അതിനിടെ ഫേസ് ബുക്കിലെ വിവിധ ഗ്രൂപുകളില്‍ ഇകണോമിക് ടൈംസ് റിപോര്‍ട്ടിനെതിരെയും സുബ്രഹ്മണ്യം സ്വാമിയുടെ പോസ്റ്റിനെ വിമര്‍ശിച്ചും ചര്‍ച്ചകളും നടന്നുവരുന്നുണ്ട്. പാകിസ്താനില്‍ നവാസ് ശരീഫ് അധികാരമേറ്റതിനെ സ്വാഗതം ചെയ്തുകൊണ്ട് കേരളത്തില്‍ മുസ്ലിം ലീഗ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചുവെന്ന മട്ടില്‍ ഫേസ്ബുക്കില്‍ സുബ്രമണ്യം സ്വാമി നേരത്തെ നടത്തിയ പോസ്റ്റും സൈബര്‍ ലോകത്ത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പാകിസ്ഥാനില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡിന്റെ ചിത്രം ലീഗ് നേതാക്കളുടെ ചിത്രം ചേര്‍ത്തു വെച്ച് ഫോട്ടോഷോപ്പിലൂടെ വ്യാജമായി നിര്‍മ്മിച്ച ഇമേജാണ് സ്വാമി തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചതെന്ന് പിന്നീട് മുസ്ലിം ലീഗിലെ ഐ.ടി വിദഗ്ധര്‍ തെളിവുസഹിതം വ്യക്തമാക്കിയിരുന്നു.
SUMMARY: Kerala's Muslims have prospered largely thanks to the Gulf Boom, but over the past four decades the phenomenon has also led to an apparent spurt in extremist tendencies among the minority community, throwing up yet another paradox in a state known for paradoxes. Economic Times reports
No comments:
Post a Comment