Saturday, 13 July 2013

ബിജുവിന്റെ വലയിലുള്ള ആറ് നടിമാര്‍ നെട്ടോട്ടമോടുന്നു


സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സിനിമാ നടിമാരുടെ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സൗരോര്‍ജ പ്‌ളാന്റ്, കാറ്റാടിപ്പാടം ഇടപാടുകളിലൂടെ കോടികളുടെ തട്ടിപ്പുനടത്തിയ ബിജു രാധാകൃഷ്ണന് മലയാള സിനിമയിലെ ആറ് നടിമാരുമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നു. ചിലരുടെ പേരുകള്‍ പുറത്തുവന്നെങ്കിലും ഇനി അറിയാനുള്ളത് ഇതിലും വമ്പന്‍മാരുടെയാണെന്നും വിവരമുണ്ട്. ബിജുവുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ തങ്ങളുടെ പേര് പുറത്തുവരാതിരിക്കാന്‍ നടിമാര്‍ നെട്ടോട്ടമോടുന്ന അവസ്ഥയാണ്. എങ്ങിനെയെങ്കിലും ഇതില്‍നിന്ന് ഊരിക്കിട്ടാന്‍ വേണ്ടി എല്ലാ വാതിലുകളിലും പോയി മുട്ടുന്നുണ്ട്. എന്താവുമെന്ന് നമുക്ക് അധികം വൈകാതെ കാണാം. പക്ഷേ ഈ നടിമാരുമായി ബിജുവിന് ബിസിനസ് ബന്ധങ്ങളില്ലെന്നും തട്ടിപ്പില്‍ ഇവരൊന്നും പങ്കാളികളല്ലെന്നുമാണ് അന്വേഷണസംഘത്തിന്റെ നിലപാട്. സിനിമ, സീരിയല്‍, മോഡലിംഗ് മേഖലകളിലെ നിരവധി സ്ത്രീകളുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ബിജു മൊഴിനല്‍കിയിരുന്നു. ചില യുവനടിമാരെ സോളാര്‍ കന്പനിയുടെ മോഡലുകളാക്കാനും ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കാനും ശ്രമിച്ചു. എല്ലാവര്‍ക്കും കൈനിറയെ പണം നല്‍കിയിട്ടുണ്ടെന്ന് ബിജു മൊഴിനല്‍കിയിട്ടുണ്ട്. പലര്‍ക്കും ആഭരണങ്ങളും വിലപിടിച്ച സമ്മാനങ്ങളും നല്‍കിയിട്ടുണ്ട്. ചലച്ചിത്രതാരവും നര്‍ത്തകിയുമായ ശാലുമേനോന്‍ വഴിയാണ് പല നടികളുമായും ബിജു പരിചയം സ്ഥാപിച്ചത്. സിനിമ, സീരിയല്‍ ബന്ധമുള്ള ചിലര്‍ കൂടി ഇയാളുടെ പരിചയ വലയത്തില്‍ ഉണ്ടായിരുന്നു. ബിജുവിനും സരിതയ്ക്കും ബന്ധമുള്ള ഒരു നടിയുടെ വിവരം ഇന്നലെ പുറത്തുവന്നിരുന്നു. ചില സീനിയര്‍ നടിമാരടക്കമുള്ളവരുടെ പേരുകള്‍ അന്വേഷണസംഘത്തോട് ബിജു വെളിപ്പെടുത്തിയിട്ടുണ്ട്. യുവനടി ഉത്തരാ ഉണ്ണിയെ മോഡലിംഗിനായാണ് ചെന്നൈയില്‍ നിന്ന് വരുത്തിച്ചതെന്നും അവരെ മോഡലാക്കി പരസ്യചിത്രം ഷൂട്ട് ചെയ്തതായും ബിജു മൊഴിനല്‍കി.

ശാലുമേനോനെയും ബിജുവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താലേ നടികളുമായുള്ള ഇടപാടുകളെക്കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ പൊലീസിന് ലഭിക്കൂ. സിനിമാമേഖലയിലുള്ളവര്‍ക്കെതിരേ പരാതികള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ അവരെ ചോദ്യംചെയ്യേണ്ടെന്ന നിലപാടിലാണ് അന്വേഷണസംഘം. പക്ഷേ നടിമാര്‍ക്ക് ബിജു വാങ്ങി നല്‍കിയ സമ്മാനങ്ങളുടെയും നല്‍കിയ പണത്തിന്റെയും വിവരങ്ങള്‍ ശേഖരിക്കും. അതേസമയം സരിതാ നായര്‍ക്ക് നടി ഉത്തരാ ഉണ്ണിയെ പരിചയപ്പെടുത്തിയത് ഗണേഷ്‌കുമാറാണെന്നും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് സരിത സ്‌പോണ്‍സര്‍ ചെയ്ത പോലീസ് പരിപാടിയില്‍ ഉത്തര പങ്കെടുത്തത്. പാളയം പോലീസ് ക്വാര്‍ട്ടേഴ്‌സിലെ കുടുംബമേളയിലാണ് ഉത്തര മുഖ്യാതിഥിയായെത്തിയത്. ടീം സോളാറിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കാമെന്നു പറഞ്ഞാണ് ഉത്തരയെ പരസ്യചിത്രീകരണത്തിന് എത്തിച്ചത്. ബ്രാന്‍ഡ് അംബാഡിസറായി തിരഞ്ഞെടുത്തതിന് മാനേജിംഗ് ഡയറക്ടര്‍ ആര്‍.ബി നായരോടും ലക്ഷ്മിയോടും നന്ദി രേഖപ്പെടുത്തി ഉത്തര 2012 ആഗസ്റ്റ് 26ന് ഫേസ്ബുക്കില്‍ എഴുതുകയും ചെയ്തു. ബിജുവും സരിതയുമൊത്തുള്ള ഉത്തരയുടെ വിമാനയാത്രാ രേഖകളും പോലീസിന് ലഭിച്ചിരുന്നു. പരസ്യ ചിത്രീകരണത്തിനെത്തിയ പരിചയം മാത്രമേ ബിജുവുമായുള്ളൂവെന്നും ഉത്തര വ്യക്തമാക്കി. ഇതിനിടെ കാറ്റാടിപ്പാടം ഇടപാടില്‍ തട്ടിപ്പുനടത്തിയ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനുമെതിരേ കോയമ്പത്തൂര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വാറണ്ട്. എന്തായാലും ബിജുവുമായി ബന്ധമുള്ള മറ്റുനടിമാരുടെ പേരുകള്‍ പുറത്തുവരുന്നതും ഉറ്റ് നോക്കുന്നവരില്ലാതില്ല.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...