Friday, 9 August 2013

സരിതയ്ക്കു ഒറ്റ രാത്രി നല്‍കിയത് ഒരു കോടി രൂപ


വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് കടക്കുന്ന സോളാര്‍ കേസില്‍ പ്രതി സരിതാ നായര്‍ക്കുവേണ്ടി പ്രമുഖ വ്യവസായി ഒറ്റ രാത്രി നല്‍കിയത് ഒരു കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ജയിലില്‍ വച്ച് പ്രമുഖരുടെ പേരു പറയാതിരിക്കാനാണ് ഇത്രയും തുക ഒഴുക്കിയത്.
ഒരു മന്ത്രിയും എം.എല്‍.എയും നേരിട്ടിടപെട്ട് അബ്കാരി സംഘടനയുടെ ഒരു സംസ്ഥാന നേതാവു വഴിയാണ് ഇത്രയും കള്ളപ്പണം സംഘടിപ്പിച്ചത്. പണം സരിതയുടെ ഒരു ബന്ധുവിന് നല്‍കിയതായാണ് വിവരം. അത് അഡ്വാന്‍സ് മാത്രമാണെന്നും പതിനഞ്ചുകോടിക്കാണ് കരാര്‍ ഉറപ്പാക്കിയതെന്നും പറയപ്പെടുന്നു.

രണ്ടുമാസത്തിനകം മദ്യത്തിന്റെ വില വര്‍ദ്ധിപ്പിച്ച് ഇപ്പോള്‍ മുടക്കുന്ന പണംതിരിച്ചു പിടിക്കാന്‍ അവസരമുണ്ടാക്കാമെന്ന ഉറപ്പ് അബ്കാരികള്‍ക്കു ലഭിച്ചതായും സൂചനയുണ്ട്. കേന്ദ്ര-സംസ്ഥാന മന്ത്രിസഭയിലെയും ഒട്ടേറെ രാഷ്ട്രീയ നേതാക്കളുടെയും പേരുകള്‍ സരിതയുടെ പരാതിയില്‍ ഉണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞതോടെയാണ് പണമൊഴുക്കാന്‍ വ്യവസായികള്‍ രംഗത്തെത്തിയത്.

ഭരണപക്ഷത്തെ പ്രകീര്‍ത്തിച്ചും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്തിയും സരിത നല്‍കിയ പരാതി കോടതിയില്‍ എത്തിയശേഷം ബാക്കി പണം എങ്ങനെ കൈമാറിയെന്നു വ്യക്തമല്ല. ഈ പണം കൈമാറിയിട്ടുണ്ടോ എന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നു. ഇങ്ങനെ ലഭിച്ച പണം കൊണ്ട് ബാധ്യതകള്‍ തീര്‍ത്ത് കേസില്‍ നിന്നും രക്ഷപ്പെടാനാണ് സരിതയുടെ നീക്കം

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...