Saturday, 3 August 2013

സരിതയുടെ മൊഴിമാറ്റാന്‍ കൗണ്‍സിലര്‍ ആര്‍ക്കോ വേണ്ടി ഇടനില


സോളാര്‍ തട്ടിപ്പു കേസില്‍ അറസ്‌റ്റിലായ സരിത എസ്‌ നായരെ ചുറ്റിപ്പറ്റിയുളള ദുരൂഹതകള്‍ വര്‍ധിക്കുന്നു. സരിതയുടെ മൊഴിയെ സ്വാധീനിച്ചത്‌ ജയിലില്‍ സന്ദര്‍ശനം നടത്തിയ ഒരു ലഹരിവിമുക്‌ത കൗണ്‍സിലര്‍ ആണെന്ന സംശയമാണ്‌ ഇപ്പോള്‍ ചില കോണുകളില്‍ നിന്ന്‌ ഉയരുന്നത്‌..

കൗണ്‍സിലറെ മൊബൈല്‍ ഫോണുമായി ജയിലില്‍ കടക്കാന്‍ സൂപ്രണ്ട്‌ അനുവദിച്ചു എന്നും കൗണ്‍സിലര്‍ ഒരു മണിക്കൂറോളം സരിതയുമായി സംസാരിച്ചുവെന്നുമുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇക്കാര്യം ജയില്‍ വാര്‍ഡന്‍ രേഖപ്പെടുത്തിയെങ്കിലും അത്‌ സൂപ്രണ്ട്‌ ഇടപെട്ട്‌ തിരുത്തി എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. സരിതയുടെ മൊഴിമാറ്റാന്‍ കൗണ്‍സിലര്‍ ആര്‍ക്കോ വേണ്ടി ഇടനില നില്‍ക്കുകയായിരുന്നുവെന്നാണ്‌ സൂചന.

സരിതയുടെ മൊഴി കോടതിയില്‍ സമര്‍പ്പിച്ചത്‌ 29 ന്‌ ആയിരുന്നു. 27 ന്‌ ആണ്‌ കൗണ്‍സലര്‍ സന്ദര്‍ശനം നടത്തിയത്‌. ജയിലില്‍ സരിതയെ സന്ദര്‍ശിച്ച സഹോദരന്‍ ആരാണെന്നതും ദുരൂഹമായി തുടരുന്നു. അതേസമയം, ജോപ്പനെ കൂടാതെ രണ്ട്‌ മന്ത്രിമാരുടെ പി എമാര്‍ കൂടി സരിതയുടെ വീട്ടിലെ സന്ദര്‍ശകരായിരുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നു.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...