Saturday, 3 August 2013

ചെന്നിത്തല പറഞ വിലപേശല്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും തമ്മില്‍ സരിതക്കുവേണ്ടി


സോളാര്‍ പ്രതിസന്ധി മറികടക്കാനുള്ള കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ നീക്കത്തിലും വിലങ്ങുതടിയായത്‌ ആഭ്യന്തരവകുപ്പ്‌. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനില്‍ നിന്നും ആഭ്യന്തരം എടുത്ത്‌ രമേശ്‌ ചെന്നിത്തലയ്‌ക്കു നല്‍കി സോളാറില്‍ നിന്ന്‌ കരകയറാന്‍ ഉമ്മന്‍ചാണ്ടിക്ക്‌ മനസുണ്ടായിരുന്നെങ്കിലും തിരുവഞ്ചൂരിന്റെ കൃത്യമായ ചില ഒളിയമ്പുകള്‍ കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു.

സോളാര്‍ കേസിലെ നിര്‍ണായക തെളിവുകളെല്ലാം പോലീസിനെ ഉപയോഗിച്ച്‌ കൈക്കലാക്കിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ ഇതുവച്ച്‌ വിലപേശി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കുടുംബത്തിന്റെയും രാഷ്‌ട്രീയഭാവി തന്നെ ഇരുളടയ്‌ക്കുന്ന തെളിവുകളും രേഖകളും ചില സി.ഡികള്‍ പോലും തിരുവഞ്ചൂരിന്റെ കൈവശമുണ്ടെന്നാണു പോലീസിലെ ചില പ്രമുഖര്‍ നല്‍കുന്ന സൂചന. ആഭ്യന്തര മന്ത്രിസ്‌ഥാനത്തു നിന്നു മാറ്റി അപമാനിക്കാന്‍ ശ്രമിച്ചാല്‍ തന്റെ പക്കലുള്ള രേഖകളെല്ലാം എത്തേണ്ടിടത്ത്‌ എത്തുമെന്നു തിരുവഞ്ചൂര്‍ ഉമ്മന്‍ചാണ്ടിക്ക്‌ കൃത്യമായ സന്ദേശം നല്‍കിയിരുന്നുവെന്നാണ്‌ അറിയുന്നത്‌.

ഈ അപകടസാധ്യത മുന്നില്‍ കണ്ടാണ്‌ ആഭ്യന്തരമൊഴികെ രമേശിനു ഉപമുഖ്യമന്ത്രി സ്‌ഥാനം എന്ന വലിയ വിട്ടുവീഴ്‌ചയ്‌ക്കുപോലും വഴങ്ങാന്‍ ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനായത്‌. എന്നാല്‍, ഘടകകക്ഷികളെ തൃപ്‌തിപ്പെടുത്താന്‍ െഹെക്കമാന്‍ഡില്‍ ചെലുത്തിയ സമ്മര്‍ദങ്ങളൊന്നും വിജയിക്കാതായതോടെ ഉമ്മന്‍ചാണ്ടിയെന്ന രാഷ്‌ട്രീയ ചാണക്യന്റെ ഡല്‍ഹി ദൗത്യങ്ങളെല്ലാം ഇക്കുറി പാളുകയായിരുന്നു.

സോളാര്‍ കേസ്‌ വിവാദമായ ആദ്യഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയെ സുരക്ഷിതനാക്കാന്‍ പോലീസിനെ ഉപയോഗിച്ച്‌ തിരുവഞ്ചൂര്‍ നടത്തിയ മിന്നല്‍ നീക്കങ്ങള്‍ ഫലം കണ്ടിരുന്നു. സരിതയുടെയും നടി ശാലുമേനോന്റെയും പക്കലുണ്ടായിരുന്ന ലാപ്‌ടോപ്പും സി.ഡികളും പെന്‍ഡ്രൈവുകളും മറ്റു നിര്‍ണായക രേഖകളുമെല്ലാം പോലീസിനെ ഉപയോഗിച്ച്‌ പിടിച്ചെടുത്തു. ഇതില്‍, തനിക്കാവശ്യമുള്ള ആയുധങ്ങളൊക്കെ തിരുവഞ്ചൂര്‍ കസ്‌റ്റഡിയിലാക്കിയതായാണ്‌ പോലീസില്‍ നിന്നു ലഭിക്കുന്ന വിവരം. ഉമ്മന്‍ചാണ്ടി സ്‌ഥലത്തില്ലാത്ത സമയം നോക്കി ടെന്നി ജോപ്പനെ അകത്താക്കി മുഖ്യമന്ത്രിയെ വെട്ടിലാക്കാന്‍ തിരുവഞ്ചൂര്‍ നടത്തിയ നീക്കം പാളിയതോടെയാണ്‌ ഇരുവരും തമ്മില്‍ ശത്രുതയിലായത്‌. ഇതിനെതിരേ തിരുവഞ്ചൂര്‍-സരിത വിളികളുടെ രേഖകള്‍ പുറത്തുവിട്ട്‌ ഉമ്മന്‍ചാണ്ടി ആഭ്യന്തര മന്ത്രിക്കിട്ട്‌ പണികൊടുത്തു. മന്ത്രിമാരുടെയും കോണ്‍ഗ്രസ്‌ നേതാക്കളുടെയും ഫോണ്‍വിളിപ്പട്ടിക അപ്പാടെ പുറത്തുവിട്ടാണ്‌ തിരുവഞ്ചൂര്‍ തിരിച്ചടിച്ചത്‌. ഫോണ്‍ രേഖകള്‍ ചോര്‍ത്തിയെന്ന്‌ ഇന്റലിജന്‍സ്‌ എ.ഡി.ജി.പി. കണ്ടെത്തിയ എസ്‌.സി.ആര്‍.ബി. ഐ.ജി: ടി.ജെ. ജോസിനെ തൊടാന്‍പോലും മുഖ്യമന്ത്രിക്കായില്ല. ആഭ്യന്തരത്തില്‍ െകെവച്ച്‌ തന്നെ അപമാനിച്ചാല്‍ അറ്റെകെ പ്രയോഗത്തിനു താന്‍ മടിക്കില്ലെന്ന തിരുവഞ്ചൂരിന്റെ മുന്നറിയിപ്പ്‌ അവഗണിക്കാനുള്ള ശേഷി തല്‍ക്കാലം മുഖ്യമന്ത്രിക്കില്ല.

ആഭ്യന്തരമന്ത്രിപദം നല്ല പോസ്‌റ്റാണെന്നും എന്തുണ്ടാകുമെന്ന്‌ കാത്തിരുന്നു കാണാമെന്നുമൊക്കെ പത്രലേഖകരുടെ ചോദ്യങ്ങളോട്‌ തിരുവഞ്ചൂര്‍ ആത്മവിശ്വാസത്തോടെ പ്രതികരിച്ചതും ഇതേ െധെര്യത്തില്‍ തന്നെയാണെന്ന്‌ അദ്ദേഹത്തോട്‌ അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...