Friday, 2 August 2013

എമര്‍ജിംഗ് കേരള പരിപാടിക്കുശേഷം സരിത തങ്ങിയത് ആരുടെ ഒപ്പം ?


എമര്‍ജിംഗ് കേരളാ ഉദ്ഘാടനച്ചടങ്ങിനെത്തിയ സോളാര്‍ തട്ടിപ്പു പ്രതി സരിത എസ് നായര്‍ പരിപാടിക്കുശേഷം തങ്ങിയത് കോട്ടയത്ത് ഒരു പ്രമുഖനൊപ്പമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പിസി ജോര്‍ജ്ജ് വന്‍ സ്രാവ് എന്നു പറഞ്ഞ പ്രമുഖനാണിതെന്ന് പറയപ്പെടുന്നു.

പോലീസ് പിടിച്ചെടുത്ത സരിതയുടെ ലാപ്‌ടോപ്പില്‍ ഇതിന്റെ വിശദാംശങ്ങളുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച വിവരങ്ങളെല്ലാം നശിപ്പിക്കപ്പെട്ടതായാണ് വിവരം. ലാപ്‌ടോപ്പും പെന്‍ ഡ്രൈവും അടക്കമുള്ളവ കാണാതായെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
2012 സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനിലാണ് കേരള സര്‍ക്കാര്‍ നിക്ഷേപക സംഗമ സെമിനാര്‍ സംഘടിപ്പിച്ചത്. പരിപാടിയില്‍ സരിതയും ബിജുവും പങ്കെടുത്തതായി പറയുന്നു. പരിപാടിക്കെത്തിയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന് വി.വി.ഐ.പികള്‍ക്കൊപ്പം പൂച്ചെണ്ടു കൊടുക്കാന്‍ സരിത ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.

പ്രധാനമന്ത്രിക്ക് പൂച്ചെണ്ടുകൊടുക്കുന്ന പടം എടുത്തശേഷം ഇത് തട്ടിപ്പിന് വ്യാപകമായി ഉപയോഗിക്കാമെന്നായിരുന്നു സരിതയുടെ ബിജു രാധാകൃഷ്ണന്റെയും കണക്കു കൂട്ടല്‍. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ ഇക്കാര്യം നടന്നില്ല.

പരിപാടിയില്‍ ഇരുവരെയും മുന്‍നിരയിലെത്തിച്ചത് കോട്ടയത്തെ ഒരു ഉന്നതാണ്. ഈ ഉന്നതനൊപ്പമാണ് സരിത കഴിഞ്ഞെതെന്നാണ് അഭ്യൂഹം. ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന് ഇക്കാര്യങ്ങളൊക്കെ അറിയാമെങ്കിലും സമയമാകുമ്പോള്‍ മാത്രമേ പുറത്തുവിടുകയുള്ളൂ എന്നദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...