Friday, 26 July 2013

സരിതയെ ഒറ്റികൊടുത്തു അഭിഭാഷകന്‍ കോടികള്‍ മറികുവാന്‍ ശ്രമം


സോളാര്‍ തട്ടിപ്പ് കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. സോളാര്‍ കേസില്‍ ഉള്‍പെട്ട മന്ത്രിമാരുടെയും ഉന്നതരുടെയും പേര് പുറത്തു പറയാതിരിക്കാന്‍ സരിത എസ് നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ നാല് കോടി രൂപയുടെ വിലപേശിയതായുള്ള റിപോര്‍ട്ടുകള്‍ ചാനലുകള്‍ പുറത്തുവിട്ടു. ഇന്ത്യ വിഷന്‍, ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള ചാനലുകളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

കേസിലെ മുഖ്യപ്രതി സരിതയ്ക്ക് കോടതിയില്‍ പറയാനുള്ളത് നേരിട്ട് എഴുതി സമര്‍പിച്ചാല്‍ മതിയെന്ന് നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരത്തില്‍ എഴുതി നല്‍കുന്ന മൊഴിയില്‍ നിന്നും മന്ത്രിമാരുടെ പേരുണ്ടെങ്കില്‍ അത് ഒഴിവാക്കാനാണ് ഫെനി വിലപേശല്‍ നടത്തിയതായി പുറത്തുവന്നത്.

എ ഗ്രൂപ്പിലെ ഒരു എം.എല്‍.എയും, മറ്റൊരാളും ഫെനിയുമായി ഇക്കാര്യം ചര്‍ച്ച നടത്തിയെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. 10 കോടി രൂപയാണ് ഫെനി ആവശ്യപ്പെട്ടത്. ഒടുവില്‍ നാല് കോടി നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു.

അതേസമയം ഫെനിയുമായി വിലപേശല്‍ നടത്തിയത് ബെന്നി ബെഹന്നാന്‍ എം.എല്‍.എയാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. എക്‌സൈസ് മന്ത്രി കെ. ബാബുവും വിലപേശലില്‍ ഇടപെട്ടതായി അദ്ദേഹം പറയുന്നു. ഇതിന്റെയെല്ലാം തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Saritha-S-Nairമജിസ്‌ട്രേറ്റിന് മുമ്പാകെ സരിത നല്‍കിയ മൊഴിയില്‍ പ്രമുഖ നേതാക്കള്‍ക്കും എം.എല്‍.എമാര്‍ക്കും പുറമെ സംസ്ഥാന മന്ത്രിമാരുടെയും കേന്ദ്ര മന്ത്രിമാരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഫെനി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് പേരുവിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ഫെനി വിലപേശല്‍ നടത്തിയതായുള്ള വാര്‍ത്ത പുറത്തുവന്നത്.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...