
ഐ ഗ്രൂപ്പ് മന്ത്രിമാരുടെ രഹസ്യനീക്കങ്ങള്‍ അറിയാനാണു താന്‍ സരിതയെ ഫോണില്‍ ബന്ധപ്പെട്ടതെന്നു ചോദ്യംചെയ്യലില്‍ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ അസിസ്‌റ്റന്റ് ജിക്കുമോന്‍ ജേക്കബ്. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതയെ ഫോണില്‍ ബന്ധപ്പെട്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് എ.ഡി.ജി.പി. ഓഫീസില്‍ നടത്തിയ ചോദ്യംചെയ്യലിലാണു ജിക്കുവിന്റെ വിവാദമൊഴി.
മുന്‍ ഗണ്‍മാന്‍ സലിംരാജിനെയും ഇന്നലെ ചോദ്യംചെയ്‌തു. ചിരിച്ചും കളിതമാശകള്‍ പറഞ്ഞുമാണ് ഇരുവരും അന്വേഷണസംഘത്തോടു പെരുമാറിയത്. ജിക്കു മറ്റൊരാള്‍ക്കൊപ്പം െബെക്കിലെത്തിയപ്പോള്‍ സലിംരാജ് ആഡംബരക്കാറിലാണ് എ.ഡി.ജി.പിയുടെ ഓഫീസിലെത്തിയത്. മന്ത്രിസഭാ പുനഃസംഘനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നപ്പോള്‍ നിര്‍ണായകമായ പല വിവരങ്ങളും സരിത നല്‍കിയിരുന്നതായി ജിക്കു പറഞ്ഞു. സരിത നല്‍കിയ വിവരങ്ങള്‍ കൃത്യമായിരുന്നു. ഇക്കാര്യങ്ങള്‍ എങ്ങനെ ലഭിച്ചെന്നു വ്യക്‌തമല്ല. എന്നാല്‍ അസമയത്താണല്ലോ താങ്കള്‍ ഫോണ്‍ ചെയ്‌തതെന്ന അന്വേഷണസംഘത്തിന്റെ ചോദ്യത്തിനു ചിരിയായിരുന്നു ആദ്യത്തെ ഉത്തരം. ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ അവര്‍ ആ സമയത്താണ് ഫ്രീ ആകാറുള്ളതെന്നായിരുന്നു മറുപടി. മുന്‍കൂട്ടി തയാറാക്കിയ ചോദ്യാവലിയനുസരിച്ചാണ് ഇരുവരുടേയും മൊഴിയെടുത്തത്. ജോപ്പനും സരിതയും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നും ജിക്കു പറഞ്ഞു. സരിതയെ വഴിവിട്ടു സഹായിച്ചിട്ടില്ലെന്നും ജിക്കു മൊഴി നല്‍കി.
സുഹൃത്തിന്റെ വീട്ടില്‍ സോളാര്‍ വയ്‌ക്കാമെന്നു പറഞ്ഞു കബളിപ്പിച്ചതിനെത്തുടര്‍ന്നാണു താന്‍ സരിതയുമായി ബന്ധപ്പെട്ടതെന്ന പഴയവാദത്തില്‍ തന്നെ സലിംരാജ് ഉറച്ചുനിന്നു. ഇത് അന്വേഷണ ഉദ്യോഗസ്‌ഥര്‍ വിശ്വസിച്ചിട്ടില്ല. സരിതയുമായി മറ്റൊരുതരത്തിലുള്ള ബന്ധവുമില്ലെന്നും സലിംരാജ് മൊഴി നല്‍കി. മുഖ്യമന്ത്രിയുടെ മറ്റൊരു പഴ്‌സണല്‍ അസിസ്‌റ്റന്റായിരുന്ന ടെന്നി ജോപ്പനെ നാളെ ചോദ്യംചെയ്‌തേക്കും
No comments:
Post a Comment