Thursday, 11 July 2013

ഉമ്മന്‍ ചാണ്ടിക്കെതിരെ സോണിയയ്ക്ക് ആന്റണി റിപ്പോര്‍ട്ട് കൊടുത്തു


സര്‍ക്കാരിനും പാര്‍ട്ടിക്കും മുഖം നഷ്ടപ്പെട്ടെന്ന് ആന്റണി, അഴിച്ചുപണി അനിവാര്യം
ന്യൂഡല്‍ഹി : വൈഗ ന്യൂസ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നതു പോലെ, കേരളത്തിലെ സര്‍ക്കാരിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും ചൂഴ്ന്നു നില്‍ക്കുന്ന പ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ ചിത്രം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് പ്രതിരോധ മന്ത്രി എ.കെ ആന്റണി നല്കി.

കേരളത്തിലെ സ്ഥിതിഗതികള്‍ വളരെ മോശമാണെന്നും പാര്‍ട്ടിയും സര്‍ക്കാരും മുഖം നഷ്ടപ്പെട്ട് നില്‍ക്കുകയാണെന്നും പാര്‍ട്ടി കേന്ദ്ര നേതൃത്വം ഉടന്‍ ഇടപെടണമെന്നുമാണ് ആന്റണി സോണിയയ്ക്കു മുന്നില്‍ വച്ച ശുപാര്‍ശ.വൈഗ ന്യൂസ്

മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനു ഡല്‍ഹിയില്‍ എത്തുന്ന ഉമ്മന്‍ ചാണ്ടി ശനിയാഴ്ച കോണ്‍ഗ്രസ് അദ്ധ്യക്ഷയെ കാണാനിരിക്കെയാണ് ആന്റണി വ്യക്തിപരമായ തന്റെ അഭിപ്രായങ്ങള്‍ സോണിയയെ അറിയിച്ചത്. ഇന്നു വൈകുന്നേരം നടന്ന കൂടിക്കാഴ്ച 20 മിനിറ്റു നീണ്ടു.

വൈഗ ന്യൂസ്പാര്‍ട്ടിയിലും ഭരണത്തിലും ഒരു ഐക്യവുമില്ലെന്നും സോളാര്‍ വിഷയവും സരിതാ നായര്‍ പ്രശ്‌നവും സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടാക്കിയ കളങ്കം ഉടനൊന്നും മാറുന്നതല്ലെന്നും ആന്റണി സോണിയയെ ധരിപ്പിച്ചു. ഈ നില തുടര്‍ന്നാല്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച പണം പോലും നഷ്ടപ്പെട്ടാലും അതിശയിക്കാനില്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷയ്ക്കു ആന്റണി മുന്നറിയിപ്പും നല്കി.

കേരളത്തിലെ സ്ഥിതിയെകുറിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോടും സോണിയ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍ പ്രകാരം മുകുള്‍ വാസ്‌നിക് കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയോടു റിപ്പോര്‍ട്ട് തേടിയിരുന്നു.വൈഗ ന്യൂസ്

രമേശ് കൊടുത്ത റിപ്പോര്‍ട്ടിലും സര്‍ക്കാരിന്റെ പിടിപ്പുകേടുകളെ നിശിതമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്ത് ഭരണമില്ലാത്ത സ്ഥിതിയാണെന്നായിരുന്നു രമേശിന്റെ റിപ്പോര്‍ട്ടിന്റെ സാരാംശം. ഈ റിപ്പോര്‍ട്ടും താന്‍ ശേഖരിച്ച വിവരങ്ങളും ക്രോഡീകരിച്ച് മുകുള്‍ വാസ്‌നിക്കും സോണിയയ്ക്കു റിപ്പോര്‍ട്ട് നല്കുന്നുണ്ട്.

കൂടാതെ ഹരിത എം.എല്‍.എമാര്‍ വി.ഡി സതീശന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്കും നേതൃത്വത്തെ അറിയിക്കാനുള്ളത് സംസ്ഥാനത്ത് പാര്‍ട്ടിയും സര്‍ക്കാരും നാറി നില്‍ക്കുന്ന സ്ഥിതിയെക്കുറിച്ചാണ്.വൈഗ ന്യൂസ്

ഈ എല്ലാ റിപ്പോര്‍ട്ടിലും സോണിയ പ്രാധാന്യം കൊടുക്കുക ആന്റണിയുടെ വാക്കുകള്‍ക്കാണ്. ആന്റണി നെഗറ്റീവ് റിപ്പോര്‍ട്ട് കൊടുത്തതോടെ, ചന്തിയില്‍ പാളയും കെട്ടി പ്രധാന അദ്ധ്യാപികയെ കാണാന്‍ പോകുന്ന കുട്ടിയുടെ സ്ഥിതിയിലാണ് ഉമ്മന്‍ ചാണ്ടി.

തത്കാലം മുഖ്യമന്ത്രിയെ മാറ്റി ഇതുവരെ വന്ന ആരോപണങ്ങളെല്ലാം ശരിയായിരുന്നു എന്നു പരോക്ഷമായി സമ്മതിക്കാന്‍ ഇടവരുത്തേണ്ടെന്ന് ആന്റണി സോണിയയെ ഉപദേശിച്ചതായി സൂചനയുണ്ട്. പക്ഷേ, അധികം വൈകാതെ കേരളത്തില്‍ ഭരണത്തില്‍ അഴിച്ചുപണി വേണം. ഈ അഴിച്ചുപണിയില്‍ രമേശ് ചെന്നിത്തലയെ മന്ത്രിയാക്കാണം. ഇപ്പോഴുള്ള പിടിപ്പുകെട്ട മന്ത്രിമാരെ പുറത്താക്കി കെ. മുരളീധരനെ പോലെയുള്ളവരെ അധികാരത്തില്‍ കൊണ്ടുവരണമെന്നും ആന്റണി ആവശ്യപ്പെട്ടതായി സൂചനയുണ്ട്.വൈഗ ന്യൂസ്

അഴിച്ചുപണിയില്‍ മുഖ്യമന്ത്രിക്ക് മേല്‍ക്കൈ കൊടുക്കാതെ പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനം എന്താണോ അത് നടപ്പാക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടതെന്നും ആന്റണി ആവശ്യപ്പെട്ടിട്ടുണ്ട്

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...